നിലത്തിഴയുന്ന വെള്ളപ്പാവാടയില്‍
വനദേവത ഇഴഞ്ഞുവന്നു.
ദാഹം തീര്‍ത്തുകയറിയ കലമാന്‍
ഒഴിവുകിടന്ന ഒരു ചോദ്യം ചോദിച്ചു,
“ഇരതേടിവരുന്ന കാട്ടാളനു നീ
എന്തുകൊടുക്കും വനദേവതേ?“
നിന്റെയച്ഛനെയെന്നു
ദേവതചൊല്ലിച്ചിരിച്ചു.
ഈറപന്തലില്‍ പകലുറക്കത്തില്‍
ഒരു പിതാവ് മിന്നുന്ന ചാട്ടുളിയെ
സ്വപ്നം കണ്ടു ഞെട്ടി
Wednesday, June 10, 2009
Subscribe to:
Posts (Atom)